Sunday, December 16, 2012

ദിനാചരണം


ധരണിക്കൊരു ദിനം 
ധരിത്രിക്കൊരു ദിനം 
കരള്‍ പകുത്തണയുന്ന 
കാമിനിക്കൊരു ദിനം 
കഥനം വിളമ്പുന്ന 
കവിതക്കുമൊരു ദിനം 
ദിനമൊട്ടുമില്ലാതെ  ദീനക്കിടക്കയില്‍ 
മനുഷ്യത്വമെന്നതിനു മാത്രം രോദനം 

True Life


When I wanted to be alone
no one left me alone.
When realized, I can’t be alone
no one came to me.
Seclusion and loneliness,
butterflies of the literariness.
Shapes in to arrows
to pierce hearts sometimes.
Reflections and emotions  die
when habits are built.

19 July 2012

Tuesday, March 6, 2012

കുമാര സംഭവം അഥവാ കുമാരന്‍ ഒരു സംഭവമാണ്

അടുക്കള വാതില്‍ക്കല്‍ കാല്‍പെരുമാറ്റം കേട്ടാണ് അമ്മ മഹാറാണി നോക്കിയത്. ഉദയസൂര്യന്‍ ഉച്ചിയിലടിച്ചാലും എഴുന്നെല്‍ക്കാത്ത സല്‍പുത്രന്‍ പുലര്‍കാലേ അടുക്കള വാതില്‍ക്കല്‍,. അമ്മ മഹാറാണിക്ക് എന്തോ പന്തികേട്‌ തോന്നി. റാണിയുടെ മനോഗതം അറിഞ്ഞെന്നപോലെ കുമാരന്‍ പറഞ്ഞു

"പ്രവിശ്യാ തിരഞ്ഞെടുപ്പിന്‍റെ തീരുമാനം ഇന്നറിയും "
" ഇത്രയേ ഉള്ളോ കുമാരാ ആ പ്രവിശ്യയിലെ ജനങ്ങള്‍ സാധുക്കള്‍ ആണ്, അപ്പനപ്പുപ്പന്‍ മാരുടെ കാലം മുതല്‍ നമ്മുടെ പുറം പണിക്കരാണ്. നമ്മുടെ സാമന്തന്മാര്‍ അവര്‍ക്ക് നമ്മുടെ തന്നെ പ്രതിരൂപങ്ങള്‍ ആണ്. നമ്മുടെ വാക്കുകള്‍ വേദ വാക്യങ്ങളും. കുമാരന്‍ ആലോചിച്ചു സമയം കളയാതെ കുളിച്ചു കുറിയും തൊട്ടിരിക്കു വാര്‍ത്ത‍ പേടകത്തിന്റെ ദൂതന്മാരും ദൂതിനികളും ഇതു നിമിഷവും ഇവിടെ എത്തും. തരഞ്ഞെടുപ്പ് വിജയത്തിന് കുമാരനെ അനുമോദിക്കാന്‍. എന്നിട്ട് വേണം ഈ അമ്മക്ക് അഭിമാനത്തോടെ പ്രഖ്യാപിക്കാന്‍, എന്റെ കുമാരന്‍ രാജ്യം ഭരിക്കാന്‍ പാകത്തിന് മൂത്തെന്നു."

റാണിയുടെ വാക്കുകള്‍ കുമാരനില്‍ ഊര്‍ജ്ജം നിറച്ചു. സിംഹാസനം എന്ന വാക്ക് കേട്ടപ്പോഴേ മേലാസകലം പൂത്തുലഞ്ഞു. ഒരു മൂളിപ്പാട്ടും പാടി കുളിതോട്ടിയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ കുമാരനോര്‍ത്തു.

'തലസ്ഥാന പ്രാന്തങ്ങളിലെ നീരാട്ടും നായാട്ടും മാത്രമായുള്ള ജീവിതം മടുത്തു തുടങ്ങിയപ്പോഴാണ് അമ്മ മഹാരാണിയുടെ നിഷ്കാമ കര്‍മ്മിയായ പ്രതിരൂപത്തിനെ മാറ്റി പ്രതിഷിച്ചു രാജ്യ ഭരണം ഏറ്റെടുക്കാം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതും അമ്മ മഹാറാണി രഹസ്യമായി സമ്മതിച്ചതും. കുമാരന്‍ മൂത്ത് പാകമായി എന്ന് പ്രിഷ്ടം താങ്ങികളായ ചിലരെക്കൊണ്ട് ചന്തക്കവലയിലും കുളിപ്പുരയിലുമൊക്കെ പ്രസ്താവിപ്പിച്ചു കളമൊരുക്കി കൌപീനവും മുറുക്കി ഉടുതിരിക്കുമ്പോഴാണ് പട്ടികടിക്കാനായിട്ടു പ്രവിശ്യാ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ്. കൌപീനതിന്റെ വാലില്‍ പട്ടി തൂങ്ങിയ അവസ്ഥ തന്നെ നേരിടാതെ പറ്റില്ലല്ലോ. മാനം പോകുന്ന കാര്യമാണ്. അന്തപുരമാളികയില്‍ അമ്മ ഓതിത്തന്ന ഭരണ നിര്‍വഹണ പാഠങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ അവസരം തന്നെ.'
അരയും തലയും മുറുക്കി ഉടുത്ത് അക്ഷൌഹിണിയുമായി പായാന്‍ തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത് കച്ചയും താറുമുടുത്ത് ഉടപ്പിറന്നോളും ഉണ്ട് കൂടെ.
ചതിച്ചോ? സിംഹാസനത്തില്‍ ഇവള്‍ക്കും താല്പര്യം വന്നുവോ? നിരാശ കുമാരന്റെ ആവേശത്തെ കാര്‍ന്നു തിന്നുനതിനു മുന്‍പേ സമാശ്വാസ ചിന്ത കൂടെ എത്തി.
'സംബന്ധക്കാരന്‍ അസ്സലായി സേവിച്ചു മാറ്റുകയല്ലേ..സിംഹാസനത്തില്‍ കയറി ഇരുന്നു അതൊന്നും വെളിച്ചത് കൊണ്ടുവരാനുള്ള ബുദ്ധിശൂന്യത ഉടപ്പിറന്നോള്‍ കാണിക്കില്ല. ഏതായാലും ഉടക്കാന്‍ നില്‍ക്കണ്ട പ്രവിശ്യാ തിരഞ്ഞെടുപ്പ് സമയത്ത് ഉടപ്പിറന്നോള്‍ കൂടെ ഉള്ളത് നല്ലതാ.. വല്ലതും മിണ്ടാനും പറയാനും ഒരാളായല്ലോ. എന്തായാലും ഉടപ്പിറന്നോളുടെ വേഷവിധാനം കൊള്ളാം.. അങ്കക്കലി തുള്ളി നില്‍ക്കുന്ന ഉണ്ണിയാര്‍ച്ചയുടെ സ്വരൂപം തന്നെ.. പെറ്റ തള്ള കണ്ടാല്‍ സഹിക്കൂല ..'
എത്തിയാല്‍ പൊങ്ങാത്ത പ്രതീക്ഷകളും പേറി പ്രവിശ്യയില്‍ എത്തിയ കുമാരന്‍ നാടൊട്ടുക്കും നടന്നും ഇരുന്നും കിടന്നും കല്പിച്ചു
" ഈ സമന്തന്മാരെ സ്വീകരിക്കുവിന്‍,കേമാന്മാരെന്നു നാം പരീക്ഷ നടത്തി ഉറപ്പക്കിയതാണ് "
അനുചര വൃന്ദത്തിന്റെ തൊണ്ട കീറിയുള്ള ജയ്‌ വിളികള്‍ കേട്ടപ്പോള്‍ കുമാരന്‍ പുളകിതനായി. വാനോളം ഉയര്‍ന്ന പ്രതീക്ഷകളുമായി വിജയം ഉറപ്പിച്ചു കുമാരന്‍ തലസ്ഥാനത്തേക്ക് മടങ്ങി.

കൊട്ടാരം സേവകന്റെ വിളി കുമാരന്റെ ചിന്തകള്‍ക്ക് ഭംഗം വരുത്തി..വാര്‍ത്ത പേടക ദൂതര്‍ എത്തിയിട്ടുണ്ടെന്നു കേട്ട കുമാരന്‍ കുളി അവസാനിപിച്ചു ശീഖ്രം പൂമുഖത്തെത്തി.. ആഹ്ലാദ ആരവങ്ങള്‍ക്കു പകരം...ശ്മശാന മൂകത.. ഒന്നും മനസിലാക്കാതെ മിഴിച്ചു നിന്ന കുമാരനോടാരോ പറഞ്ഞു..
"കുമാരാ.. പ്രവിശ്യയിലെ ജനങ്ങള്‍ സമന്തന്മാരെ സ്വന്തം ഇഷ്ടാനുസരണം തിരഞ്ഞെടുത്തു..കുമാരന്റെ അഭ്യാസങ്ങള്‍ ജനത്തിന്റെ ഇടയില്‍ വിലപ്പോയില്ല"

കലി കയറിയ കുമാരന്‍ ജനത്തിന് നേരെ ആക്രോശിച്ചു.." ഈ അനുസരനക്കെടിനു നിങ്ങള്‍ അനുഭവിക്കും. തലസ്ഥാനത്തെ സിംഹസത്തില്‍ ഇരുന്നു ഞാന്‍ നിങ്ങളെ അനുഭവിപ്പിക്കും. ജനമേ ലജ്ജിക്കുക ഈ തെറ്റിനെ ഓര്‍ത്തു "

ജനം ലജ്ജിച്ചു തല താഴ്ത്തി ഒരു പ്രവിശ്യയിലെ ജനതയ്ക്ക് പോലും ബോധ്യപ്പെടത്തവന്‍ രാജ്യം ഭരിക്കാന്‍ പോവുന്നതിന്റെ ഗതികേടോര്‍ത്ത്.

Saturday, May 14, 2011

പ്രസവ വേദന

വയറ്റാട്ടി മാരുടെ കാലം പോയി , ആശുപത്രിയില്‍ സുഖ പ്രസവ കാലഘട്ടം ആയപ്പോള്‍ പ്രസവങ്ങള്‍ക്കു സുഖ കാലമായി പക്ഷെ എഴുത്തുകാരന്റെ പ്രസവ വേദനക്ക് ആശഉപത്രികളില്ലല്ലോ.. ഒരുപാടു ആളുകളുടെ വേദനകളായി കാണുന്നു. ആരെങ്ങിലുമൊരു വയറ്റാട്ടി ആയി മുന്നില്‍ വന്നിരുന്നെങ്ങില്‍ എനിക്കും സുഖമായി പ്രസവിക്കാമായിരുന്നു...

Tuesday, December 23, 2008

എല്ലാരുമിതു കണ്ടില്ലേ...

എല്ലാരുമിതു കണ്ടില്ലേ...

http://freepressdelhi.blogspot.com/

പാകിസ്ഥാന്‍ ചാര സുന്ദരി മനോരമയില്‍
കേന്ദ്ര മന്ത്രിമാര്‍ വിവാഹ സല്‍ക്കാരം ബഹിഷ്‌ക്കരിച്ചു.EXPLOSIVE REPORT.....
മരിയയും അനൂപും
ഇന്നലെ (20.12.08)കോട്ടയത്ത്‌ നടന്ന വിവാഹചടങ്ങ്‌
പാകിസ്‌താന്‍ ചാര സുന്ദരി മനോരമകുടുംബത്തില്‍. മനോരമ കുടുംബത്തിലെത്തിയ പാകിസ്‌താന്‍ ചാര സുന്ദരിയുടെ വിവാഹ സല്‍ക്കാരത്തില്‍ ക്ഷണം ലഭിച്ച കേന്ദ്ര മന്തിമാര്‍ ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന്‌ പങ്കെടുത്തില്ല. പാകിസ്‌താന്‍ ചാര സംഘടനയുടെ മുന്‍ മേധാവിയും വിദേശകാര്യവകുപ്പ്‌ ഉദ്യോഗസ്ഥന്റെ മകളുമായ മറിയയും മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബിന്റെ മകനും തമ്മില്‍ കറാച്ചിയില്‍ വെച്ച്‌ വിവാഹിതരായിരുന്നു. ഇവരുടെ വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാര ചടങ്ങുകളാണ്‌ കോട്ടയത്ത്‌ വിന്‍സര്‍കാസിലില്‍ ഡിസം 20ന്‌ നടന്നത്‌. സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പാക്‌സ്‌താനില്‍ നിന്നുള്ള നിന്നുള്ള 30 അംഗ സംഘത്തിന്‌ നേരത്തെ ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്‌ കേന്ദ്ര ഇന്റലിജന്‍സ്‌ പാകിസ്ഥാനില്‍ നിന്നുള്ള സംഘത്തിന്‌ അനുമതി നിഷേധിച്ചത്‌. ഒടുവില്‍ മനോരമ എഡിറ്റര്‍ മാമ്മന്‍മാത്യു ഇടപെട്ട്‌ എട്ടുപേര്‍ക്ക്‌ വിസ അനുവദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവായ എം.കെ നാരായണന്‍ അധ്യക്ഷനായുള്ള നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി കമ്മിറ്റിയില്‍ അംഗമാണ്‌ മാമ്മന്‍മാത്യു. ഈ ഔദ്യോഗികപദവി ഉപയോഗിച്ചാണ്‌ നാരായണന്‍ വഴി എട്ടുപേര്‍ക്ക്‌ വിസ നേടിയെടുത്തത്‌. എന്നാല്‍ എന്തിനും ഏതിനും പാക്‌സ്‌താനെന്ന്‌ മുറവിളികൂട്ടുന്ന സംഘപരിവാരം പാക്‌സ്‌താന്‍ ചാര സുന്ദരി മനോരമയിലെത്തയതിനെ കുറിച്ച്‌ വായ്‌ തുറക്കുന്നില്ല. മുതിര്‍ന്ന ആര്‍ എസ്‌ എസ്‌,ബി ജെ പി നേതാക്കള്‍ക്കും വിവാഹ സല്‍ക്കാരത്തില്‍ ക്ഷണമുണ്ടായിരുന്നെങ്കിലും ആരും പങ്കെടുത്തി്‌ട്ടില്ല. കേന്ദ്രമന്ത്രിമാര്‍ ബഹിഷ്‌കരിച്ച പരിപാടിയില്‍ കേരളത്തിലെ ഏതാനും നേതാക്കളും മന്ത്രിമാരും പങ്കെടുത്തതായാണ്‌ വിവരം.. തിരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തില്‍ മനോരമയുടെ ക്ഷണം നിരസിച്ചാല്‍ അത്‌ പ്രശ്‌നമാകുമെന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെയായിരുന്നു വയലാര്‍ രവിയും അഹമ്മദും തീരുമാനിച്ചിരുന്നത്‌ എന്നാല്‍ എ കെ ആന്റണി സല്‍ക്കാരം റദ്ദാക്കിയതോടെ മറ്റ്‌്‌ കേന്ദ്ര മന്ത്രിമാരും ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്‌ ചെവികൊള്ളുകയായിരുന്നു. പാകിസ്ഥാനിലെ വിദേശകാര്യ ഉദ്യോഗസ്ഥന്‍ സുഹൈല്‍ അബ്ബാസിന്റെ മകള്‍ മരിയയെയാണ്‌ തോമസ്‌ ജേക്കബിന്റെ മകന്‍ അനൂപ്‌ ഒക്‌ടോബര്‍ 12ന്‌ കറാച്ചിയില്‍ വെച്ച്‌ വിവാഹം കഴിച്ചത്‌. അന്ന്‌ മുസ്ലീം മതാചാര പ്രകാരം വിവാഹം കഴിച്ച്‌ ഇവര്‍ ഇന്നലെ കോട്ടയെ ജറുസലേം മാര്‍ത്തോമ്മ ചര്‍ച്ചില്‍ ക്രിസ്‌ത്യന്‍ ആചാര പ്രകാരം രണ്ടാമതും വിവാഹിതരായി. ലാഹോറില്‍ നിന്നെത്തിയ എട്ടു പേര്‍ക്കും പിന്നെ ഏതാനും ബന്ധുക്കളും മാത്രമാണ്‌ പള്ളിയില്‍ പ്രവേശന മുണ്ടായിരുന്നുള്ളൂ.ഈ വിവാഹം ഇന്ത്യാ-പാക്‌ ബന്ധത്തിന്റെ ഉദാത്ത മാതൃകയായി ആഘോഷിക്കാനായിരുന്നു മനോരമയുടെ പരിപാടി. ഇതിനിടയിലാണ്‌ കറാച്ചിയില്‍ നിന്നെത്തിയ തീവ്രവാദികള്‍ ഇന്ത്യയെ മൂന്നു ദിവസം മുള്‍മുനയിലാക്കിക്കൊണ്ട്‌ ആക്രമണം നടത്തിയത്‌. അതോടെ ഇന്ത്യാ-പാക്‌ ബന്ധം വഷളായി. മാത്രവുമല്ല, ഇന്ത്യയില്‍ നിന്ന്‌ പാകിസ്ഥാനിലേക്കുള്ള എല്ലാ ടെലിഫോണ്‍ കോളുകളും ഇമെയില്‍ സന്ദേശങ്ങളും കേന്ദ്ര ഇന്റലിജന്‍സ്‌ പരിശോധിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ മനോരമയില്‍ നിന്ന്‌ മുംബൈ ആക്രമണ സമയത്ത്‌ കോളുകള്‍ പാകിസ്ഥാനിലേക്ക്‌ പോയതായി ഇന്റലിജന്‍സ്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ കറാച്ചിയില്‍ നിന്നുള്ള യുവതി നേരത്തേ തീവ്രവാദി സംഘവുമായി ബന്ധമുള്ള ഒരാളോടൊപ്പം ജോലി ചെയ്‌തിരുന്നതായി ഐ.ബിക്ക്‌ വിവരം ലഭിക്കുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിലാണ്‌ കറാച്ചിയില്‍ നിന്നുള്ള മുഴുവന്‍ സംഘത്തേയും കേരളത്തിലെത്താന്‍ അനുവദിക്കേണ്ടെന്ന്‌ ആഭ്യന്തരവകുപ്പ്‌ തീരുമാനിച്ചത്‌.
ആരാണ്‌ മനോരമയുടെ നവ വധു മരിയ്‌ സുഹൈല്‍ അബ്ബാസ്‌ .......... ?കേന്ദ്ര രഹസ്യന്വേഷണ വിഭാഗം പുറത്ത്‌ വിട്ട ഞെട്ടിക്കുന്ന വിവരങ്ങളിലൂടെയാണ്‌ ഈ ചാര സുന്ദരിയെകുറിച്ച്‌ മാധ്യമങ്ങള്‍ അറിയുന്നത്‌. ഐ എസ്‌്‌ ഐ മുന്‍ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ അബാസിന്റെ മകളാണ്‌ മരിയ അബാസ്‌.ലാഹോറിലെ മുറിദകേയില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുടെ ധന ശേഖരാണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഫ്ര്‌ണ്ട്‌ ഓഫിസിന്റെ ചുമതലയുള്ള സ ഈദ്‌ സലാഹുദ്ദിന്റെ സെക്രട്ടറിയായി ജോലിചെയ്‌തിരുന്നു.മരിയയുടെ പിതാവിന്റെ അടുത്ത്‌ സൃഹൃത്ത കൂടിയാണ്‌ സലാഹുദ്ദിന്‍ ഇദ്ദേഹത്തിന്റെ ഒരു കോടിയോള രൂപ വിലമതിക്കുന്ന പ്രൈവറ്റ്‌ കാര്‍ ഉപയോഗിക്കാന്‍ വരെ മരിയക്ക്‌്‌ ഇവിടെ സ്വാതന്ത്രമുണ്ടായിരുന്നു. പത്തുഭാര്യമാരുമായി ജീവിതം നയിക്കുന്ന സലാഹുദ്ദിന്‍ പാകിസ്‌താനിലെ തീവ്രവാദ ക്യാമ്പുകളിലെ പ്രഭാഷകനായിരുന്നെന്നും രഹസ്യാന്വോഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇയാളുടെ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം യൂറോപ്യന്‍ പര്യടനത്തിനാണ്‌ മരിയ നിയോഗിക്കപെടുന്നത്‌. പെയിന്റിംഗ്‌ പ്രദര്‍ശനം നടത്തുന്ന കലാകാരയെന്ന നിലക്കാണ്‌ മരിയ പാരിസിലും ലണ്ടനിലും വിലസിയത്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലീം നാമ ധാരികള്‍ക്ക്‌ കറങ്ങാന്‍ വിലക്കുണ്ടായ സാഹചര്യത്തിലാണ്‌ മരിയയും മലയാളിയായ അനൂപ്‌ ജേക്കബുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌.സഹകരണം പിന്നീട്‌ പ്രണയവും വിവാഹവുമായി വളര്‍ന്നു. ഐ എസ്‌ ഐ സഹായത്തോടെ കലാപ്രദര്‍ശനത്തിന്റെ പേരില്‍ രാജ്യന്തര ബന്ധങ്ങള്‍ സൃഷ്ടിക്കു എന്ന ഐ എസ്‌്‌ ദൗത്യമാണെത്രെ മരിയയുടെതും. അത്‌ കൊണ്ടാണ്‌ മനോരമ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന കേന്ദ്ര മന്ത്രി എ കെ ആന്റണിക്ക്‌ വരെ വിവാഹ സല്‍ക്കാരത്തില്‍ നിന്ന്‌ മാറി നില്‍ക്കേണ്ടിവന്നത്‌. അലെങ്കില്‍ ക്ഷണം നിരസിച്ച കേന്ദ്ര മന്ത്രിമാര്‍ കാര്യം വ്യക്തമാക്കണം. എന്തായായും രാജ്യത്തെ മാധ്യമ ലോകത്തെ ഞെട്ടിച്ചു കൊണ്ട്‌ പാകിസ്‌താന്‍ ചാര സംഘടനുമായി ബന്ധമുള്ള യുവതി ഇന്ത്യയിലെ മാധ്യമലോത്ത്‌ സ്ഥാനം പിടിച്ചു കഴിഞ്ഞു.


ഇതും കൂടി വായിക്കൂ....

http://nilavathekozhi.blogspot.com/

ഓര്‍മ്മകളൊക്കെ ശരിയാണെങ്കില്‍ അന്നത്തെ ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ച പത്രങ്ങളിലൊന്നായിരുന്നു മനോരമ.അതുവഴി കരുണാകരനെ താഴെയിറക്കി ആന്റണിയെ മുഖ്യമന്ത്രിയാക്കുക എന്ന കടമയും നിര്‍വ്വഹിച്ചു (ഇവിടെയുമുണ്ട്). ചാരമെല്ലാം തീര്‍ന്നപ്പോള്‍ ഒരിക്കല്‍ കരുണാകരന്‍ പറഞ്ഞു- അന്നത്തെ ചാരക്കേസില്‍ ജോലി പോയ എല്ല്ലാവര്‍ക്കും ജോലി തിരിച്ചു കിട്ടി, എനിക്കുമാത്രം കിട്ടിയില്ല.സംഭവിച്ചത് സംഭവിച്ചു എന്ന പതിവുമട്ടില്‍ നമുക്കെല്ലാം മറക്കാം. പക്ഷേ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍. സി.ബി.ഐ എങ്ങിനെ കള്ളക്കേസില്‍ ആളുകളെ കുടുക്കുമെന്ന് ഇന്നലത്തെ മനോരമയില്‍ വിശദീകരിച്ചിട്ടുണ്ട് (സി.ബി.ഐ പരിശുദ്ധരാണെന്ന് അഭിപ്രായമേ ഇല്ല). പക്ഷേ സുരേഷ് കുമാറിന്റെ അച്ഛന്റെ വിശദീകരണം ഒരു ഫുള്‍ പേജില്‍ മനോരമ ഈ അവസരത്തില്‍ എഴുതുമ്പോള്‍ എന്തെങ്കിലുമൊക്കെ മനോരമയുടെ മനസ്സിലും കാണുമല്ലോ (സുരേഷ് കുമാറിനെ സി.ബി.ഐ കള്ളക്കേസില്‍ കുടുക്കിയതാണെങ്കില്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു-അതിനര്‍ത്ഥം സി.ബി.ഐ എല്ലാ കേസുകളിലും അങ്ങിനെതന്നെയാവണമെന്നുമില്ല).ഇതിനിടയ്ക്കാണ് റോക്സിയുടെ പടപ്രശ്‌നത്തില്‍ മനോരമ മാന്യമായ രീതിയില്‍ പ്രതികരിച്ച കാര്യവും ഇഞ്ചിയുടെ ഷെയേഡ് ലിസ്റ്റ് വഴി കാണുന്നത്ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ചതും മനോരമ...ശ്രീ നമ്പിനാരായണന്‍ പറഞ്ഞത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചതും മനോരമ...സി.ബി.ഐ യ്ക്കിട്ട് ഈ അവസരത്തില്‍ ഒളിയമ്പെയ്‌തതും മനോരമ...റോക്സിയുടെ പ്രശ്‌നത്തില്‍ മാന്യമായി പ്രതികരിച്ചതും മനോരമ...ആരാണാവോ മനോരമയുടെ ബാലന്‍‌സിംഗ് മാനേജര്‍.എനിയ്ക്ക് പതിവുപോലെ കണ്‍ഫ്യൂഷന്‍ തന്നെ.

ചാരന്‍ മനൊരമ തന്നെ അല്ലേ? എതു ബിസിനെസും തുടങ്ങുതിനു മുന്‍പേ ആ മേഖലയിലെ വംബന്മാരെ തുരത്താന്‍ ചില കളികള്‍ മനോരമ കളിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇതും അതൊക്കെത്തന്നെ ആയിരുന്നോ...

ചാര സുന്ദരിയുമയുല്ല പ്രണയം... അതു മുതലെടുക്കാനുള്ള അച്ചായന്റെ ഉത്സാഹം.. അധികാര ദുര്‍വിനിയോഗം ചാരക്കേസിനു വേണ്ടി തല പുകഞ്ഞപ്പൊഴാവന്ണം അച്ചായനിതിന്റെ സാധ്യത മനസിലായതു. സ്വന്തം അന്തോണികുഞ്ഞ് തലപ്പത്തുള്ളപ്പൊള്‍ ആരെ പേടിക്കണം അല്ലേ....

Thursday, May 22, 2008

ഒരു കുഞ്ഞ് കഥ

അവള്‍ ഉറങ്ങുകയായിരുന്നു......
അവന്‍ ആലോചിക്കുകയും .....
അവന്‍ ഒരുറച്ച തീരുമാനത്തിലെത്തി...
പിന്നീട് ......
അവള്‍ക്കു ഉണരേണ്ടി വന്നില്ല....
അവന്‍ ചിന്തിക്കേണ്ടിയും....